Top Banner

എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി; പി വിജയന് ക്ലീൻ ചിറ്റ്

എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിൽ നടപ്പാക്കിയിരിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ എഡിജിപി പി വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പി വിജയന് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ പുണ്യം പൂങ്കാവനം തുടരാനും അനുമതി നൽകി. ശബരിമലയിൽ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. എരുമേലി, സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത തുടങ്ങിയ മേഖലകൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2011ലാണ് പുണ്യം പൂങ്കാവനം പദ്ധതിക്ക് പൊലീസ്

അധിക്ഷേപങ്ങൾക്ക് അതിജീവനത്തിന്റെ മറുപടി: ‘പാറ്റകൾ’ എന്ന് വിളിച്ചവർക്ക് മുന്നിൽ തലയുയർത്തി പോരാളികൾ; ഒടുവിൽ മുട്ടുമടക്കി കേന്ദ്രം

ജനകീയ പ്രതിഷേധങ്ങളെയും അവകാശ പോരാട്ടങ്ങളെയും അധിക്ഷേപിച്ച് തള്ളക്കളയാൻ ശ്രമിച്ച കേന്ദ്ര ഭരണകൂടത്തിന് കനത്ത തിരിച്ചടി. അവകാശങ്ങൾക്കായി തെരുവിൽ പോരാടിയവരെ ‘പാറ്റകൾ’ എന്ന് വിളിച്ച് ആക്ഷേപിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒടുവിൽ ജനരോഷത്തിന് മുന്നിൽ മുട്ടുമടക്കുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ, അത് ഭരണകൂട ഭീകരതയ്ക്കെതിരെ തലയുയർത്തി നിന്ന സാധാരണക്കാരുടെയും വിദ്യാർത്ഥി സമൂഹത്തിന്റെയും പോരാട്ടവീര്യത്തിന്റെ വിജയമായി മാറുകയാണ്. ​അധിക്ഷേപത്തിൽ തുടങ്ങിയ പ്രതിസന്ധി ​വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര നയങ്ങൾക്കെതിരെയും അഴിമതികൾക്കെതിരെയും ഉയർന്ന ജനകീയ പ്രക്ഷോഭങ്ങളെ

ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജി; സിജെപി പ്രതിഷേധങ്ങൾക്ക് മുന്നിൽ കീഴടങ്ങി പുറത്തേക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് രാജി. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. പ്രതിഷേധക്കാർക്ക് എതിരായ കേസുകൾ പിൻവലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. പ്രതികാര നടപടികൾ പാടില്ല. ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്കുള്ള നഷ്ടപരിഹാര തുക

‘പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ അഭിഭാഷകർക്ക് എതിരെ’; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

താൻ നടത്തിയ ‘പാറ്റ’ പ്രയോഗം രാജ്യത്തെ മുഴുവൻ യുവാക്കളെയും ഉദ്ദേശിച്ചല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണ് താൻ സംസാരിച്ചതെന്നും, രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. തൻറെ പ്രസ്താവന വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.   താൻ നടത്തിയ വിവാദ പരാമർശം യുവതലമുറയെ ആകെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, തട്ടിപ്പിലൂടെയും

ഹരിതകർമസേനയുടെ മാലിന്യശേഖരത്തിൽ ചാക്കിൽ കെട്ടിയ പെരുമ്പാമ്പും; അന്വേഷണം ആരംഭിച്ചു

ഹരിത കര്‍മസേന ശേഖരിച്ച് റോഡരികില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ. കൊയിലാണ്ടി നഗരസഭ 20-ാം ഡിവിഷൻ മുത്താമ്പിയിൽ സൂക്ഷിച്ച മാലിന്യ ചാക്കുകള്‍ക്കിടയിലാണ് അജ്ഞാതർ പെരുമ്പാമ്പിനെ ചാക്കിലാക്കി വെച്ചു കടന്നുകളഞ്ഞത്. ഹരിതകര്‍മസേനയുടെ വനിതാ വളണ്ടിയര്‍മാര്‍ മാലിന്യ കെട്ടുകളോടൊപ്പം ഈ ചാക്കും മുത്താമ്പിയിലെ എം.സി.എഫ് ബിന്നിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ ചാക്ക് എടുത്തു അഴിച്ചു നോക്കിയപ്പോഴാണ് അതിനുള്ളില്‍ മറ്റൊരു ചാക്ക് കമ്പി കൊണ്ട് കെട്ടിയ നിലയില്‍ കാണുന്നത്. കമ്പിയുടെ

വീണയ്ക്കും പിണറായിക്കും കുരുക്കായി കർത്തയുടെ മൊഴി; കണ്ടുകെട്ടൽ നടപടികളിലേക്ക് ഇഡി

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. പണം നൽകിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കർത്ത നൽകിയ മൊഴി. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല. ശശിധരൻ കർത്ത 2024 ഏപ്രിലിലാണ് മൊഴി നൽകിയിരിക്കുന്നത്. സേവനം കടലാസിൽ മാത്രമാണ് എന്ന് കർത്ത മൊഴി നൽകിയതായിട്ടാണ് റിപ്പോർട്ട്. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. മരവിപ്പിക്കൽ നടപടി സംബന്ധിച്ച് ഇഡി,

പ്രധാൻ്റെ രാജിയിലുറച്ച് സിജെപി; ഇന്നും കേന്ദ്രവുമായി ചർച്ച നടന്നേക്കും

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരം ശക്തമായി തുടരുന്നു. സിജെപി പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്നും ചര്‍ച്ച നടത്തും. ഇന്ന് മൂന്നരയ്ക്കാണ് ചര്‍ച്ച. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിജെപി. തീരുമാനമായില്ലെങ്കില്‍ രാജ്യവ്യാപകമായി സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി സിജെപി പ്രതിനിധികളായ സൗരവ് ദൗസ്, അശുതോഷ് റാങ്ക

പ്രധാനമന്ത്രിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു; ‘പ്രതിപക്ഷം പറയാനുള്ളത് പാർലമെൻ്റിൽ പറയണം’

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. കുറ്റപ്പെടുത്താൻ ആർക്കും പറ്റും. പരിഹാരം കാണലാണ് പ്രധാനം. പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെൻ്റിലെ ചർച്ചയിൽ പറയണം. സഭ അലങ്കോലപ്പെടുത്തിയാൽ പിന്നെ ചർച്ച എങ്ങനെ നടക്കുമെന്നും റിജിജു ചോദിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടു വരും. 10 കോടി വരെ പിഴ ചുമത്താനും 10 വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസുകളിലെ വിചാരണ

രക്ഷാപ്രവർത്തന കേസ്: അജിത്കുമാറിന് വിനയായത് ഡിജിറ്റൽ തെളിവ്

ആലപ്പുഴയിലെ വിവാദ രക്ഷാ പ്രവര്‍ത്തന കേസ് അട്ടിമറിയില്‍ എം ആര്‍ അജിത്കുമാറിന് കുരുക്കായത് ഡിജിറ്റല്‍ തെളിവ്. കേസ് റഫര്‍ ചെയ്യാന്‍ അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദേശമാണ് പ്രധാന തെളിവായത്. കേസ് റഫര്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായാണ് സന്ദേശമയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും കുരുക്കായി. കേസ് റഫര്‍ ചെയ്യാന്‍ എം ആര്‍ അജിത് കുമാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായും എസ്‌ഐടിക്ക് മൊഴി ലഭിച്ചിരുന്നു.   കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കുമെന്നാണ് വിവരം. മൂന്ന് ഡിവൈഎസ്പിമാരെ ഡിജിപി

രക്ഷാപ്രവർത്തന കേസ്: എംആർ അജിത്കുമാറിന് സസ്പെൻഷൻ

യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച പിണറായി വിജയൻ്റെ സുരക്ഷാ സംഘത്തിലെ കേസിൽ നിന്ന് രക്ഷിക്കാൻ എഡിജിപി ഓഫീസ് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നടപടി. എഡിജിപി അജിത്കുമാറിനെ സസ്പെൻഡ് ചെയ്തു. റിപ്പോർട്ട് നൽകിയതിന് പിന്നാലെ  ഡിജിപി അജിത്കുമാറിൻ്റെ വിശദീകരണം തേടി. കേസ് അട്ടിമറിക്കാന്‍ തന്റെ ഓഫിസ് ഇടപെട്ടെന്നു പറയുന്ന സമയത്ത് താന്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് അജിത്കുമാറിന്റെ വാദം. സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ്