‘ഇന്ത്യൻ അതിർത്തി കാക്കാൻ ഇനി മുതലകളും പാമ്പുകളും’; നിർണായക നീക്കവുമായി BSF

ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലെ അനധികൃത നുഴഞ്ഞുകയറ്റം തടയാൻ നുഴഞ്ഞുകയറ്റം തടയുന്നതിനായി പാമ്പുകളെയും മുതലകളെയും സ്വാഭാവിക പ്രതിരോധ സംവിധാനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആഭ്യന്തര ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Also Read

പരമ്പരാഗതമായ വേലികൾ കെട്ടാൻ 4,096 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ ഏകദേശം 175 കിലോമീറ്റർ നദികളും ചതുപ്പുനിലങ്ങളുമാണ്. ഇത്തരം പ്രദേശങ്ങളിൽ ഭൗതികമായ തടസ്സങ്ങൾ മാത്രം ഉപയോഗിച്ച് നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നത് പ്രായോഗികമല്ല. അതിർത്തി സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൻ്റെ ഭാഗമായി, ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ അനുയോജ്യമായ നദീഭാഗങ്ങൾ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരുടെ നിർദ്ദേശമാണ് റിപ്പോർട്ട്. എങ്കിലും, ഈ നിർദ്ദേശം നിലവിലുണ്ട്, ചർച്ചാ ഘട്ടത്തിലാണെന്നും ഭാവിയിൽ ഇത് നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.

അതേസമയം, ഡ്രോണുകൾ, സെൻസറുകൾ, കാമറകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബിഎസ്എഫ് അതിർത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ അതിർത്തിയിലെ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഈ നീക്കം. ഈ വർഷം ജനുവരിയിൽ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബിഎസ്എഫ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Leave a Reply

Your email address will not be published. Required fields are marked *