Top Banner

മമതക്ക് തൃണമൂൽ കോൺഗ്രസ് നഷ്ടമാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ നീക്കം

തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവും ആർക്ക് ലഭിക്കുമെന്നതിൽ നിർണായക തീരുമാനം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച ഇരുപക്ഷങ്ങളുടെയും ഹിയറിംഗ് നടത്തുന്നു. ഡൽഹിയിൽ വെവ്വേറെ സമയങ്ങളിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇരുവിഭാഗങ്ങളുടെയും വാദം കേൾക്കുന്നത്. പുറത്താക്കപ്പെട്ട ജനപ്രതിനിധി ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷമുള്ള വിമത വിഭാഗത്തിന് ഉച്ചകഴിഞ്ഞ് 3 മണിക്കും, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അഭിഷേക് ബാനർജിയും നയിക്കുന്ന വിഭാഗത്തിന് വൈകുന്നേരം 4 മണിക്കുമാണ് സമയം അനുവദിച്ചത്.

ഇരുവിഭാഗത്തോടും ആവശ്യമായ രേഖകൾ ഹാജരാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. രേഖകളുടെ അടിസ്ഥാനത്തിലാണ് അന്തിമ വാദങ്ങൾ നടക്കുന്നത്. ഋതബ്രത ബാനർജി, അരൂപ് റോയ്, ചന്ദ്രിമ ഭട്ടാചാര്യ, അഖ്റുസ്സമാൻ, അഭിഭാഷകൻ അമൻ ഝാ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് വിമത പക്ഷത്തെ പ്രതിനിധീകരിക്കുന്നത്. മമത പക്ഷത്തെ നയിക്കുന്നത് ലോക്‌സഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജിയാണ്. സെപ്റ്റംബർ 12-ന് പ്രാഥമിക വാദം കേട്ട കമീഷൻ, കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വ്യാഴാഴ്ച അന്തിമ ഹിയറിംഗിലേക്ക് കടന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ചിഹ്നത്തിലും പേരിലും അന്തിമ തീർപ്പ് കൽപ്പിച്ചാലും തർക്കം അവിടെ അവസാനിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായി തീരുമാനമുണ്ടായാൽ എതിർപക്ഷം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. തൽസ്ഥിതി തുടരാൻ കമ്മീഷൻ ഉത്തരവിടുകയോ, അതല്ലെങ്കിൽ തർക്കം തീരുന്നതുവരെ പാർട്ടിയുടെ പേരും ചിഹ്നവും കമ്മീഷൻ മരവിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ചിഹ്നം മരവിപ്പിച്ചാൽ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും താൽക്കാലിക ചിഹ്നങ്ങളും തെരഞ്ഞെടുക്കേണ്ടി വരും.

 

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.