Top Banner

രാജ്യത്ത് കാലവർഷം കനക്കുന്നു; 17 സംസ്ഥാനങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത

രാജ്യത്ത് കാലവര്‍ഷം കനക്കുന്നു. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി. അസമില്‍ മരണസംഖ്യ 87ആയി. 7 ജില്ലകളിലായി 1.28 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കാര്‍ഷിക മേഖലയെയും പ്രളയം സാരമായി ബാധിച്ചു. ഒഡീഷയിലെ നാല് ജില്ലകളും പ്രളയ ഭീഷണിയിലാണ്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി-എന്‍സിആര്‍ എന്നിവയുള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് ഡല്‍ഹിയിലും നോയിഡയിലെ സമീപ ജില്ലകളിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനാലാണ് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നൽകിയത്. ഇന്ന് നാല് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ടും ആറ് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് കേന്ദ്രകാലാസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.

അസം, മേഘാലയ, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഇന്ന് (ഓഗസ്റ്റ് 4) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.