സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ വീണയ്ക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. പണം നൽകിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കർത്ത നൽകിയ മൊഴി. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല. ശശിധരൻ കർത്ത 2024 ഏപ്രിലിലാണ് മൊഴി നൽകിയിരിക്കുന്നത്.
സേവനം കടലാസിൽ മാത്രമാണ് എന്ന് കർത്ത മൊഴി നൽകിയതായിട്ടാണ് റിപ്പോർട്ട്. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. മരവിപ്പിക്കൽ നടപടി സംബന്ധിച്ച് ഇഡി, അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപാകെയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡി കണ്ടുകെട്ടൽ നടപടികളിലേക്ക് കടക്കുകയാണെന്നാണ് വിവരം. വീണ ടി യുടെ 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്.
വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ 15. 5 ലക്ഷവും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തിൽ ഉള്‍പ്പെടുന്നു. വീണയുടെ അക്കൗണ്ടിൽ 1.37 ലക്ഷം രൂപയാണുള്ളത്. എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടിയും മരവിപ്പിച്ചു.
അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ മുൻ മന്ത്രി മുഹമ്മദ് റിയാസ് തയ്യാറായില്ല. അറിയാത്ത കാര്യത്തെപ്പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു പ്രതികരണം.





