ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സുക്കർബർഗ്. മെറ്റാ പ്ലാറ്റ്ഫോമുകളിലെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം, പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ തുടങ്ങിയവയ്ക്കാണ് മെറ്റ മേധാവി ഇന്ത്യയിലെ പാർലമെന്റ് സമിതിയോട് ക്ഷമാപണം നടത്തിയതെന്നാണ് റിപ്പോർട്ട്.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള മെറ്റ പരസ്യങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സാങ്കേതിക തകരാർമൂലം പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ സുക്കർബർഗ് മാപ്പ് പറയണമെന്ന് നേരത്തേ പാർലമെൻ്റ് സമിതി അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായി കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരെ കാണാനായി മെറ്റയുടെ ഉന്നതതല ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി. ഇവരുടെ കൂടിക്കാഴ്ച തുടരുന്നതിനിടെയാണ് സുക്കർബർഗ് ഇന്ത്യയോട് ക്ഷമാപണം നടത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്






