Top Banner

തൃണമൂൽ കോൺ​ഗ്രസ് വിട്ട എംപിമാർ ബിജെപിയിലേക്കോ? തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും വലിയ രാഷ്ട്രീയ ആഘാതം

മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺ​ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു.

തൃണമൂലിലെ വിമത എംപിമാരുമായി സുവേന്ദു അധികാരിയും കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലായിരിക്കെയാണ് രാജ്യസഭാംഗത്വം രാജിവെച്ച് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റോയി എംപി പാര്‍ട്ടി വിട്ടത്.
മമത ബാനര്‍ജി ഡൽഹിയിൽ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി. രാവിലെ പാര്‍ലമെന്‍റിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. നിയമസഭയിലെ പൊട്ടിത്തെറി പാര്‍ലമെന്‍റിലേക്കും വൈകാതെ എത്തുമെന്ന് സുഖേന്ദു ശേഖർ റോയ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ, ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചെന്നായിരുന്നു രാജി നല്‍കിയ ശേഷം സുഖേന്ദു വ്യക്തമാക്കിയത്.

. ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലെത്തിയ സമയത്തുതന്നെയാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് വിമത നീക്കം അരങ്ങേറിയത്.

​ഡൽഹിയിൽ വെച്ച് നടന്ന രഹസ്യയോഗത്തിൽ ഇരുപതോളം തൃണമൂൽ എംപിമാർ പങ്കെടുത്തതായാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും, നേതൃത്വത്തിന്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിയിൽ വിയോജിപ്പുണ്ടെന്നുമാണ് വിമത വിഭാഗത്തിന്റെ പ്രധാന പരാതി.

​പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട്, യോഗത്തിന് പിന്നാലെ പത്തോളം വിമത എംപിമാർ മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി ചർച്ചകൾ നടത്തി. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് തൃണമൂലിലെ വിള്ളൽ പരസ്യമായത്. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യ ചർച്ചകൾക്ക് മമത നേതൃത്വം നൽകുന്നതിനിടെ സ്വന്തം പാളയത്തിലുണ്ടായ ഈ അട്ടിമറി നീക്കം തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.