Top Banner

സിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

ബോണ്‍മൗത്തുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന സമനില അവരുടെ കിരീടമോഹങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവുല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍. നിര്‍ണായക മത്സരമായിരുന്നിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോണ്‍മൗത്തിനോട് വിജയിക്കാനാകാതെ വന്നതോടെ സിറ്റിയുടെ കിരീടസാധ്യത ഇല്ലാതെയാവുകയായിരുന്നു. ഒരുമത്സരം ബാക്കിനില്‍ക്കെയാണ് ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന സിറ്റി-ബോണ്‍മൗത്ത് മത്സരത്തില്‍ സിറ്റിയുടെ പതനത്തോടെ ആഴ്സണല്‍ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. മാത്രമല്ല സിറ്റിക്കും ഒരു മത്സരം ബാക്കിയുണ്ടെങ്കിലും സിറ്റി വിജയിച്ചാലും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയില്ല.

കിരീട മോഹവുമായി ജയിക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ സിറ്റിക്ക് ബോണ്‍മൗത്തിനെതിരെ സമനില ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞത് തന്നെ കളി അവസാനിക്കാന്‍ നിമിങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈം ആയ 95-ാം മിനിറ്റിലായിരുന്നു. ഫ്രഞ്ച് താരം ജൂനിയര്‍ ക്രൂപ്പിയുടെ 39-ാം മിനിറ്റിലെ ഗോളില്‍ ബോണ്‍മൗത്താണ് ആദ്യം മുന്നിലെത്തിയത്. പിന്നീടാണ് ഏറെ നേരത്തിന് ശേഷം എര്‍ലിങ് ഹാളണ്ട് സമനില ഗോള്‍ നേടിയത്. ഇതോടെ കഴിഞ്ഞ മൂന്ന് സീസണുകളില്‍ റണ്ണേഴ്സ് അപ്പായി ഒതുങ്ങേണ്ടിവന്ന ആഴ്സണലിന് കിരീടം ഉറപ്പിക്കാനായി. 2023-ലും 2024-ലും മാഞ്ചെസ്റ്റര്‍ സിറ്റിയോടും കഴിഞ്ഞവര്‍ഷം ലിവര്‍പൂളിനോടും നേരിയ വ്യത്യാസത്തിലായിരുന്നു ഗണ്ണേഴ്‌സിന് കിരീടം നഷ്ടമായിരുന്നത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.